കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ സ്കൂളുകളില്‍ നേരിട്ടു നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു സുപ്രീം കോടതി വിധി.
പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്താന്‍ ബുദ്ധിമുട്ടുണ്ട്. പല കുട്ടികള്‍ക്കും ഇന്‍റര്‍നെറ്റും, മൊബൈല്‍ സൗകര്യങ്ങളും ലഭ്യമല്ല. ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്തതുമൂലം പല വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാന്‍ സാധിക്കാതെ വരുമെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.
മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്ലസ് വൺ മൂല്യനിർണയം നടത്താനാകില്ല. കേരളത്തിൽ സാങ്കേതിക സർവ്വകലാശാലയിലെ ബിടെക് പരീക്ഷ നേരിട്ട് നടത്താന്‍ സുപ്രീംകോടതി അനുമതി നൽകിയിരുന്നുവെന്ന് സർക്കാർ ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം, പ്ലസ്ടു യോഗ്യത നേടാത്ത നിരവധി കുട്ടികളുടെ അവസാന സാധ്യത
കഴിഞ്ഞ ദിവസം പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സെപ്റ്റംബറില്‍ പരീക്ഷ നടത്താന്‍ സംസ്ഥാനം സജ്ജമാണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. പരീക്ഷ ഒഴിവാക്കുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നാണ് സര്‍ക്കാരിന്‍റെ വാദം.
പരീക്ഷയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇല്ലെങ്കില്‍ ഹര്‍ജിയില്‍ കോടതി സ്വയം വിധി പ്രസ്ഥാവിക്കുമെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷാ റദ്ദാക്കേണ്ട സാഹചര്യം സംസ്ഥാനത്ത് നിലവില്‍ ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.